2021, ഏപ്രിൽ 13, ചൊവ്വാഴ്ച

തെരുവിന്റെ അതിഥി

 



തെരുവോരങ്ങളിലൂടെ കച്ചവടത്തിൽ ഏർപ്പെട്ടപ്പോഴാണ്  അവർ തമ്മിൽ കണ്ടുമുട്ടിയത്. അച്ഛൻ മരിച്ചതിന് ശേഷം അമ്മയുടെ ചികിത്സ ചിലവിനുള്ള കാശ് കണ്ടെത്താൻ വേണ്ടി അധ്യാ ധിക്കുന്ന വാളായിരുന്നു അവൾ. എന്നാൽ അവനാവട്ടെ അമ്മയുടെ മരണശേഷം രണ്ടാനമ്മയുടെ പീഡനം സഹിക്കവയ്യാതെ വീടുവിട്ടിറങ്ങിയവനും. കച്ചവടത്തിനിടയിലും ഒഴിവു സമയങ്ങളിൽ അവൻ നന്നായി പഠിക്കു മായിരുന്നു.
തെരുവിലെ യാചകർക്കിടയിൽ ജയന്ന് പരിചയമുള്ള ഒരു മുഖം കണ്ടു. പക്ഷേ എത്ര ആലോചിച്ചിട്ടുo അതാരാണെന്ന് ഓർക്കാൻ അവന്ന് സാധിച്ചില്ല. പതിവുപോലെ ഒരു നേരത്തെ അന്നം നൽകി ആ കുടുംബം വീട്ടിലേക്ക് യാത്രയായി. തന്റെ അച്ഛൻ ആ ഭിക്ഷക്കാരിലുണ്ടെന്നറിയാതെ.....

തെരുവോരങ്ങളിൽ ഫാൻസി സാധനങ്ങളായിരുന്നു രേഖ വിൽപ്പന നടത്തിയിരുന്നത്.ജയൻ തെരുവോരത്ത് ചായ വിൽക്കലായിരുന്നു.

വളരെയധികം തളർന്ന ഒരു ദിവസം രേഖ ജയന്റെ പക്കൽ നിന്നും ചായ വാങ്ങി കുടിച്ചു . കുറച്ചധികം ദിവസങ്ങളായി അവൻ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ജയനോട് ചായ വാങ്ങി കുടിച്ച ദിവസം അവൻ അവളെ പരിചയപ്പെടാൻ ശ്രമിച്ചു. പക്ഷേ അവൾ വിസമ്മതിക്കുകയായിരുന്നു.അങ്ങനെ വിസമ്മതിച്ചിരുന്നുവെങ്കിലും ഉള്ളിൽ എവിടെയോ ജയനെ രേഖക്ക് ഇഷ്ടമായിരുന്നു.

കാലങ്ങൾക്ക് ശേഷം അവൻ അവന്റെ വിദ്യഭ്യാസം ഫസ്റ്റ് ക്ലാസോ ടു കൂടെ പൂർത്തീകരിച്ചു. ഒരു സർക്കാർ ജോലി അവന് ലഭിച്ചു. എങ്കിലും അന്ന് പരിചയപ്പെടാൻ ശ്രമിച്ച രേഖയെ അവൻ മറന്നില്ല. ജയൻ രേഖയെ അന്വേഷിച്ച് ആ തെരുവിലെത്തിയപ്പോൾ! ഒരു മാറ്റവുമില്ലാതെ ഒരു തെരുവോര കച്ചവടകാരിയായി അവൾ ആ തെരുവിലുണ്ടായിരുന്നു. ഈ പ്രാരാബ്ധ ജീവിതത്തിനിടയിൽ പ്രണയമോ ജീവിതമോ വിജയിക്കില്ലെന്ന് അവൾ മനസ്സിലാക്കിയിരുന്നു. എങ്കിലും ആ കൂടി കാഴ്ചയിൽ അവർ കൂട്ടുകാരായി.അവളുടെ പ്രശ്നങ്ങൾ അവൻ മനസ്സിലാക്കി. ജയൻ സ്വരൂപിച്ച് വെച്ച കുറഞ്ഞ കാശ് രേഖക്ക് നൽകി.ജയൻ രേഖക്ക് കാശ് നൽകിയതുപോലെ അവൾ അവനൊരു ജീവിതം നൽകി. അമ്മ പുതിയ ഒരു ജീവിതത്തിലേക്ക് കടന്നു വന്നു. സന്തോഷകരമായി അവരുടെ ജീവിതം മുന്നോട്ട് നീങ്ങി. രേഖ തെരുവോര കച്ചവടം നിർത്തി. അവരുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥി കൂടി പ്രവേശിച്ചു.


ആഴ്ചകൾക്ക് ശേഷം ജയന്റെ രണ്ടാനമ്മ മരിച്ചു.രണ്ടാനമ്മയിലുണ്ടായിരുന്ന സഹോദരൻ അച്ഛന്റെ കയ്യിലുള്ള സ്വത്ത് മുഴുവൻ കൈക്കലാക്കിയ ശേഷം അച്ഛനെ തെരുവിലേക്ക് വലിച്ചെറിഞ്ഞു. അച്ഛന്റെ അന്തിയുറക്കം തെരുവിലെ ഒരു കടവരാന്തയിലായിരുന്നു. ഒടുങ്ങാത്ത പ്രതീക്ഷ കുമായി ആ അച്ഛൻ തന്റെ മകനെ അന്വേഷിക്കാൻ തുടങ്ങി. പക്ഷേ ഫലമുണ്ടായിരുന്നില്ല. അതിനിടയിൽ മനസ്സിലാവാത്ത വിധം ജയന്റെ അച്ഛൻ മാറിയിരുന്നു. അച്ഛന് മനസ്സിലാവാത്ത വിധം മകനും.

ഒരു ദിവസം ജയനും ഭാര്യ രേഖയും മകനും കൂടെ ടൗണിൽ കറങ്ങാനിറങ്ങിയതായിരുന്നു. മാസത്തിൽ ഒരു ദിവസം പുറത്ത് പോവൽ ഈ കുടുംബത്തിന് പതിവായിരുന്നു. തെരുവിലെ യാചകർക്കിടയിൽ ജയന്ന് പരിചയമുള്ള ഒരു മുഖം കണ്ടു. പക്ഷേ എത്ര ആലോചിച്ചിട്ടുo അതാരാണെന്ന് ഓർക്കാൻ അവന്ന് സാധിച്ചില്ല. പതിവുപോലെ ഒരു നേരത്തെ അന്നം നൽകി ആ കുടുംബം വീട്ടിലേക്ക് യാത്രയായി. തന്റെ അച്ഛൻ ആ ഭിക്ഷക്കാരിലുണ്ടെന്നറിയാതെ.....

എന്നെങ്കിലും തന്റെ മകനായ ജയൻ അച്ഛനെ മനസ്സിലാക്കി വീട്ടിലേക്ക് തിരിച്ച് കൊണ്ടുപോവുമെന്ന ഒടുങ്ങാത്ത പ്രതീക്ഷയോടെ ആ അച്ഛൻ ഇന്നും ആ തെരുവോരങ്ങളിലൂടെ ജീവിക്കുന്നു .......!

SHARE THIS

Author:

Expert in Short Story writing,Poem writing,Blog diary writing.

0 coment rios: