2021, ഏപ്രിൽ 13, ചൊവ്വാഴ്ച

മാധ്യമ രാഷ്ട്രീയം

 


വലിയ വിശാലതയുടെ ഈ ഭൂമിയിൽ ചെറിയ ലോകം തീർത്തു ജീവിക്കുന്ന ഓരോ മനുഷ്യനും തന്റെ ചുറ്റുപാടുമുള്ള  കാര്യങ്ങൾ അറിയാനും തൻറെ    അവകാശങ്ങളേ  കുറിച്ച് മനസ്സിലാക്കാനും പ്രതികരിക്കേണ്ട കാലത്ത് പ്രതികരിക്കാനും സാധരണക്കാർ ആയ  ഓരോ ജനങ്ങളെ സജ്ജരാക്കുന്നതും അവരോടൊപ്പം അതില്ലെങ്കിൽ അവർക്ക് ഒരു മുഴം മുന്പേ നീങ്ങുന്നവരാകുന്നു  മാധ്യമങ്ങൾ. മാധ്യമങ്ങള്ളുടെ  ചരിത്രത്തിലൂടെ നീങ്ങി, അവയുടെ ധർമത്തെ ഒന്ന് ഓർമിപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ് ഈ എഴുത്ത്‌. 
1440കളിൽ ജർമൻക്കാരനായ ജോഹനാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ  ആധുനിക പത്രകാലം ആരംഭിച്ചു. മലയാളത്തിൽ പത്രമുണ്ടായിട്ട് ഒന്നരനൂറ്റണ്ട് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണ് ആ ചരിത്രം തുടങ്ങുന്നത്.
        മനുഷ്യനെ തന്റെ സമൂഹവുമായി ഏറ്റവും അധികം ചേർത്തു നിർത്തുന്ന ഘടകം ആണ് മാധ്യമങ്ങൾ. രൂപഭാവങ്ങൾ പല രീതിയിൽ ആണെങ്കിലും യഥാർത്ഥ ധർമ്മങ്ങൾ  വിരൽ ചൂണ്ടുന്നത് ഒരു ബിന്ദുവിലേക്കാണ്.മനുഷ്യകുലത്തിന്റെ ആശയവിനിമയ ഉപാധികൾ ആണ് മാധ്യമങ്ങൾ എന്നു നാം ഒറ്റ വാക്യത്തിൽ ഒതുക്കി പറയുന്നുണ്ടെ ങ്കിലും വാസ്തവതലത്തിലേക്കും അർത്ഥതലങ്ങളിലേക്കും ഒന്ന് ചൂഴ്ന്നു നോക്കുമ്പോൾ വിശാലതയുടെയും വൈവിദ്ധ്യങ്ങള്ളടേയും  ആശയഗർഭത്തിന്റെയും ഒരു വലിയ ലോകം നമുക്ക് മുന്നിൽ അണിയറയായി മാറുന്നു. മാധ്യമ സ്വാതന്ത്ര്യവും രാഷ്ട്രീയ സ്വാതന്ത്ര്യവും ഇന്ത്യൻ ജനാധിപത്യ സ്വാതന്ത്ര്യത്തിന്റെ രണ്ടു പ്രധാന ദിക്കുകൾ ആണ് എന്നു നമുക്ക് അറിയാം. കഷ്ട്ടപ്പാ ടുകള്ളുടെയും കുറ്റകൃത്യങ്ങള്ളുടേയും ഇരുട്ടിലേക്ക് എന്നും സാമുഹിക ദൃഷ്ടി എന്ന പോലെ വെളിച്ചം വീശുന്നവയാണ് മാധ്യമങ്ങൾ. തൻറെ പൗരാവകാശങ്ങളെ  കുറിച്ചുള്ള ധാരണ അറിവിന്റെ  അരങ്ങിന്റെ സൗന്ദര്യത്തോടെ ജനങ്ങളിലേക്ക് വളരെ ലളിതമായും ലഘുവായും പറയാൻ തയ്യാറാകുന്നവരാകുന്നു മാധ്യമങ്ങൾ. എന്നാൽ മാധ്യമങ്ങളുടെ ഉറച്ച നട്ടെല്ലുള്ള കാലം കാലഹരണപ്പെട്ടുപോയോ എന്ന ഒരു സംശയത്തിലേക്ക് എത്തി നോക്കുമ്പോൾ പല മറഞ്ഞു നിൽക്കുന്ന യാഥാസ്തികതയും നമുക്ക് മുന്നിൽ പ്രകടമാവുന്നു. 
      രാവിലെ ഉറക്കം ഉണരുന്ന വ്യക്തി കണ്ണുതിരുമ്മി ആദ്യം ചികയുന്നത് തൻറെ മൊബൈൽ ഫോണിലെ വാട്സാപ്, ഫേസ്ബുക്ക് തുടങ്ങുന്ന മാധ്യമങ്ങളാണ്. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം, കൃത്യമായി ഇത്തരം മാധ്യമങ്ങൾ നിമിഷ നേരം കൊണ്ട് നമുക്ക് മുന്നിൽ എത്തിക്കുന്നു. നിമിഷനേരം കൊണ്ട് എല്ലാവിവരങ്ങളും ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം.
   തന്റെ ചുറ്റുപാടുമുള്ളതോ,തന്നെ സംബന്ധിക്കുന്ന തോ ആയ കാര്യങ്ങൾ അറിയാനുള്ള ആസക്തിയിലൂടെ 'മാധ്യമം 'എന്ന വിനിമയ തലത്തിന് ആവിർ ഭാവം ഉടലെടുക്കു ന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് സൗകര്യങ്ങൾ ഇല്ലാതിരുന്നതും പരിമിതവുമായ കാലഘട്ടത്തിൽ വിവരങ്ങൾ അറിയിക്കാൻ കാൽനടയായി പോയി തുടങ്ങിയ വിനിമയ രംഗം, പിന്നീട് ദൂതർ വാർത്ത അറിയിക്കുന്നതിലൂടെയും, പക്ഷികളും മറ്റും ദൂതു പോകുന്ന കാലം പിന്നീട് ഒരു ഗതിയിൽ വ്യതിചലിച്ചു നൂതന സാങ്കേതിക ആധുനിക മാധ്യമങ്ങളിൽ  എത്തി നിൽക്കുന്നതു കാണാം. പത്രങ്ങളി ലൂടെ തുടങ്ങുന്ന ഈ ആധുനികതലം പിന്നീട് ടെലിഫോൺ, മൊബൈൽഫോൺ എന്നിവയിലൂടെ എല്ലാം ധൃതിയിൽ ചലിച്ചു വിജ്ഞാനം വിരൽതുമ്പിൽ എന്ന ഇന്റർനെറ്റ്‌ ലോകത്ത് ഇന്ന് ഉറച്ചു നിൽക്കുന്നു. 
            മറ്റുള്ളവർ ഗ്രഹിക്കേണ്ട വിവരങ്ങൾ ഏതെങ്കിലും തരത്തിൽ ലിഖിതപെടുത്തി അറിയിക്കാൻ തുടങ്ങിയതെന്നോ അന്നുമുതലാണ് പത്രത്തിന്റെ ആരംഭം. അതിന് കൃത്യമായ ആണ്ടോ മാസത്തിയതിയോ ഒന്നും കണക്കാക്കി പറയാനില്ല. രാജകല്പ്പനകളും ശാസനകളും ഇത്തരത്തിൽ പെടുന്ന പ്രാഗ് രൂപങ്ങൾ ആകുന്നു. തുടക്കത്തിൽ വാർത്തകൾ കടലാസിൽ എഴുതിയാണ് വിറ്റിരുന്നത്. "ന്യൂസ്‌ലെറ്റർ, "എന്നാണ് അത് അറിയപ്പെട്ടിരുന്നത്. ഈ ന്യൂസ്‌ ലെറ്റർറുകൾ ഇന്നത്തെ പത്രങ്ങള്ളുടെ പ്രാ  ഗ് രൂപങ്ങൾ. ദൂതരും ചാരന്മാരും മുഖേനെ  വിവരങ്ങൾ ശേഖരിക്കുന്നത് റിപ്പോർട്ടിന്റെ തുടക്കമായും കണക്കാo. റോമിലെ ആകറ്റാഡയുരന(ActaDiruna), വെനീസിലെ ഗസാറ്റ (Guzzatta),ചൈനയിലെ ചിങ്ങപാവോ എന്നിവ കുറച്ചുകൂടി പരിഷ്കരിക്കപ്പെട്ട പ്രാചീന പത്രരൂപങ്ങള്ളാകുന്നു. A. D 618 ൽ ചൈനയിലുണ്ടായ പീക്കിങ് ഗസ്റ്റ് ആവുന്നു ലോകത്തിലെ പ്രഥമ പത്രം. 1440കളിൽ ജർമൻക്കാരനായ ജോഹനാസ് ഗുട്ടൻബർഗ് അച്ചടി യന്ത്രം കണ്ടുപിടിച്ചതോടെ  ആധുനിക പത്രകാലം ആരംഭിച്ചു. മലയാളത്തിൽ പത്രമുണ്ടായിട്ട് ഒന്നരനൂറ്റണ്ട് കഴിഞ്ഞിരിക്കുന്നു. തലശ്ശേരിയിലെ ഇല്ലിക്കുന്നിൽ നിന്നാണ് ആ ചരിത്രം തുടങ്ങുന്നത്. 1847ൽ ഹെർമാൻ ഗുണ്ടർട്ട് പുറത്തിറക്കിയ രാജ്യസമാചാരം എന്ന മാസികയാണ് മലയാളപത്ര  പ്രവർത്തനത്തിന് തുടക്കമിട്ടു.മലയാളത്തിലെ രണ്ടാമത്തെ പത്രമായ പശചിമോദയവുംഇല്ലിക്കുന്നിൽ നിന്ന് ഗുണ്ടർട്ട് സായിപ്പ് ആരംഭിച്ചു.  1898ൽ ആവുമ്പോഴേക്കും ഭാഷ കൂറേ കൂടി നിലവാരപ്പെട്ടതായി കാണാം. പൈങ്കിളി മാധ്യമങ്ങളിലൂടെയും ജനപ്രിയ മാധ്യമങ്ങളിലൂടേയും ജനങ്ങളിലേക്ക് ആവാഹിച്ച മാധ്യമങ്ങൾ പിന്നീട് ഭാഷ നിലവാരം മെച്ചപ്പെട്ടതിലൂടെ പത്രങ്ങള്ളുടെ അർത്ഥതലങ്ങൾ തന്നെ മാറാൻ സഹായകമായി. രചന ശൈലിയിൽ ഉണ്ടായ മാറ്റങ്ങളും തന്റെ ചുറ്റുപാടിലുള്ള യഥാസ്തികത അതുപോലെ തന്നെ തന്റെ മൂർച്ചയുള്ള തൂലികയിൽ കോർത്തിണക്കാൻ ധൈര്യം കാണിച്ച പ്രതിഭാശാലികളും പത്രമാധ്യമ പത്രമാധ്യമ രംഗത്തെ ഉയർച്ചയിൽ എത്തിച്ചു. തീർച്ചയായും മൂർച്ചയുള്ള ശൈലി മലയാള പത്രത്തിൽ പ്രത്യക്ഷപ്പെടുന്നത് സ്വദേശാഭിമാനീ രാമകൃഷ്ണപിള്ള യിലൂടെയാണ്. ഭാഷ നിലവാരം ഉയരുകയും വായനാ തലം മികവുറ്റതും ആയിരിക്കേയാണ് 80 കളുടെ തുടക്കത്തിൽ ഇലക്ട്രിക്ക് ഉപകരണങ്ങൾ രംഗപ്രവേശo ചെയ്യുന്നത്. ഗ്രഹാബലിന്റെ ടെലിഫോൺ കണ്ടുപിടുത്തവും ടി. വി യുടെ അധിനിവേഷവും ഇതിന്റെ മികച്ച ഉദാഹരണങ്ങൾ.80കളിൽ ടെലിവിഷൻ പ്രാബല്യമായതോടു കൂടി ജനപ്രിയ വായന ജനപ്രിയ കാഴ്ചയായി മാറി. വാർത്തവിനിമയരംഗത്തിന്റെ വലിയ തോതിലുള്ള മാറ്റം ഇവിടെ തുടക്കം കുറിക്കുന്നു. മാർട്ടിൽകൂപ്പർ മൊബൈൽഫോൺ കണ്ടുപിടുത്തവും ഇന്റർനെറ്റിന്റെ വരവും വാർത്തവിനിമയ രംഗത്തെ അതിന്റെ ഉച്ചിയിൽ എത്തിച്ചു. വിവര വിനിമയത്തിനു ദിവസങ്ങൾ കാത്തുനിന്ന കാലത്തിൽ നിന്നും മാറി ഇന്ന് കേവലം സെക്കന്റ്കൾ ക്കുള്ളിൽ ലോകം മുഴുവൻ വാർത്തകൾ സഞ്ചരിക്കാൻ തുടങ്ങി. 
              രൂപഭാവങ്ങൾ ഏതുതന്നെയായാലും തൻറെ ചുറ്റുപാടുകളിൽ നടക്കുന്ന കാര്യങ്ങൾ വ്യക്തമായും സത്യമായും ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് മാധ്യമങ്ങള്ളുടെ ധർമം. ആയതിനാൽ തന്നെ വളരെ ലളിതമായ ആഖ്യാന രീതിയും, കാര്യങ്ങൾ വിശദമായിരിക്കണം, എന്നാൽ ചുരുക്കി പറയുകയും ചെയ്യണം എന്ന രചന ശൈലിയിലാകുന്നു മാധ്യമങ്ങൾ എഴുതി പോരുന്നത്.  നേരു കാണുകയും നേരെഴുതുകയും ചെയ്യുക എന്നതാണ് യഥാർത്ഥ മാധ്യമ ധർമം. തൻറെ മുന്നിൽ നടക്കുന്ന കുറ്റങ്ങളും അഴിമതികളും മൂർച്ചയുള്ള വാക്കിനാൽ ജനങ്ങളിലേക്ക് എത്തിക്കുകയും പക്ഷഭേദം ഇല്ലാതെ നേരിനുവേണ്ടി തന്റെ തൂലിക ചലിപ്പികുകയുമാണ് യഥാർത്ഥ മാധ്യമ പ്രവർത്തകാർ ചെയ്യേണ്ടത്. യാതൊരു പക്ഷാഭേദവും ഇല്ലാതെ യഥാർത്ഥമായ കാര്യങ്ങൾ ആരെയും ഭയപ്പെടാതെ വെളിച്ചത്ത്‌ കൊണ്ടുവരാൻ ധൈര്യം കാണിക്കുന്ന എഴുത്തുകാരെ എന്നും വായനക്കാർ അഭിമാനപൂർവ്വം സ്മരിക്കുന്നു. കേസരിയും സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയും ഇതിന്റെ മികച്ച ഉദാഹരണങ്ങലാണ്. ആധുനിക ലോകത്ത് സൗകര്യങ്ങൾ വളരെ കൂടുതലാണ്. വീട്ടിൽ എന്നും എത്തുന്ന ദിനപത്രങ്ങളേക്കാളും ടി. വി യെക്കാളും വിവരങ്ങൾ അറിയുവാൻ ഇന്റർനെറ്റ്‌ വഴിയുള്ള നവമാധ്യമങ്ങളെ നമ്മൾ ഇന്ന് ഉപയോഗപെടുത്തുന്നു. ഫേസ്ബുക്, വാട്സാപ്, ട്വിറ്റെർ, യൂട്യൂബ് തുടങ്ങി ഒട്ടനവധി ചെല്ലപേരിൽ അറിയപ്പെടുന്ന ഇത്തരം മാധ്യമങ്ങൾ ഇന്ന് നമ്മുടെ ഭാഗമായി മാറിയിരിക്കുന്നു. രാവിലെ ഉറക്കം ഉണരുന്ന വ്യക്തി കണ്ണുതിരുമ്മി ആദ്യം ചികയുന്നത് തൻറെ മൊബൈൽ ഫോണിലെ വാട്സാപ്, ഫേസ്ബുക്ക് തുടങ്ങുന്ന മാധ്യമങ്ങളാണ്. ചുറ്റിലും നടക്കുന്ന കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം, കൃത്യമായി ഇത്തരം മാധ്യമങ്ങൾ നിമിഷ നേരം കൊണ്ട് നമുക്ക് മുന്നിൽ എത്തിക്കുന്നു. നിമിഷനേരം കൊണ്ട് എല്ലാവിവരങ്ങളും ജനങ്ങളിലേക്ക് അനായാസം എത്തിക്കാൻ സാധിക്കുന്നു എന്നതാണ് നവമാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രയോജനം. തൻറെ മുന്നിലുള്ള വിശാലമായ ലോകത്തിലെ അവസരങ്ങളെ കുറിച്ചും, തന്നിലുള്ള സർഗാത്മകതകൾ ലോകത്തെ അറിയിക്കാനും ഇത്തരം മാധ്യമങ്ങൾ വളരെ പ്രയോജനമായി മാറിയിരിക്കുന്നു എന്നിരുന്നാലും കാര്യങ്ങൾ വായിച്ചു മനസ്സിലാക്കാനും, കൂടുതൽ പുസ്തകങ്ങൾ അർപ്പണബോധം ഏറെ കുറെ നശിച്ചു പോയി എന്നു തന്നെ നമുക്ക് പറയാം. തൻറെ മൊബൈലിൽ വരുന്ന എഴുത്തുകൾ പോലും വായിക്കാൻ സമയമില്ലാത്തവർ ആയി മാറിയിരിക്കുന്നു നമ്മൾ. അതേ സമയം നാം ഞെട്ടിപ്പിക്കുന്ന വീഡിയോകളിൽ മതിമറന്നു പോയിരിക്കുന്നു. വായന ലോകത്തുണ്ടായ മാറ്റം തീർച്ചയായും നമ്മുടെ ചിന്തശേഷിയേയും ഭാവനലോകത്തിനേയും കാർന്നു തിന്നു എന്നു പറയാം.എന്തു തന്നെയായാലും വിവരങ്ങൾ കൈമാറാൻ സഹായിക്കുന്ന ഉപാധികൾ ഇന്ന് തന്റെ ഉത്തരവാദിത്തം മറന്നുപോയിരിക്കുന്നുവോ എന്നൊരു സംശയം ഏതൊരു വായനക്കാരിലും ഉടലെടുക്കുന്നു.
             മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?.
             സത്യം കാണുകയും അത് സത്യമായി തന്നെ എഴുതുക എന്നതാണ് മാധ്യമധർമ്മം.എങ്കിലും ഈ അടുത്ത കാലങ്ങളിലായി മാധ്യമങ്ങൾ പലതും നിക്ഷ്പക്ഷ തയിൽ നിന്നും വേറിട്ടുവോ എന്ന് നാം ഒന്ന് വിശകലനം ചെയ്യേണ്ടതാണ്. ആരുതന്നെ തെറ്റു ചെയ്താലും നിർഭയതോടെ ലോകത്തിന്റെ മുന്നിൽ എത്തിക്കുവാൻ അവർക്ക് കഴിയണം.എന്നാൽ ഈയിടെയായി ഓരോ മാധ്യമങ്ങളും തന്റെതായ വ്യക്തിത്വ അഹങ്കാരത്തോടെ ചായ്‌വ് പുലർത്തുന്നതായി കാണം.മലയാളമനോരമ, മാതൃഭൂമി, ദേശാഭിമാനി, മംഗളം,മാധ്യമം,കേരളകൗമുദി,ജനയുഗം,വീക്ഷണം,ജന്മഭൂമി,ചന്ദ്രിക, സിറാജ്, ദീപിക,തേജസ്‌ തുടങ്ങിയവ വിവിധങ്ങളായ നമ്മുടെ ദിനപത്രങ്ങളാണ്.ഇപ്പറഞ്ഞ പത്രങ്ങളെല്ലാം ഏതെങ്കിലും സ്ഥാപനങ്ങളുടേയോ, പ്രസ്ഥാനങ്ങളുടേയോ പിൻബലത്തിൽ പ്രവർത്തിക്കുന്നവയാണ്.മതം,രാഷ്ട്രീയം, എന്നിവ ഇവയെ വ്യത്യസ്ഥമാക്കുന്നു.മനോരമ പത്രത്തിന്റെ ഉടമസ്ഥർ ഓർത്തഡോക്സ് ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവരാണ്.വലതുപക്ഷ വീക്ഷണം,കമ്മ്യൂണിസ്റ്റ്‌ വിരോധവുമാണ് ആ പത്രം നിരന്തരം പുലർത്തി പോരുന്നത്. മാതൃഭൂമി സ്വാതന്ത്ര്യകാലം മുതൽ ദേശീയരാഷ്ട്രത്തിൽ ഗാന്ധിയൻ ആദർശങ്ങൾക്കനുസരിച്ച നിലപാടുകൾ സ്വീകരിച്ചു പോരുന്നുണ്ടെങ്കിലും ഈ അടുത്ത കാലത്ത് ഇടതുപക്ഷ ചായ്‌വ് അനുഭവപ്പെട്ടു.ഇതുപോലെ കേരളാകൗമുദിയായാലും, സിറാജായാലും,ചന്ദ്രികയായാലും,ദേശാഭിമാനിയായാലും ഏതെങ്കിലും മതത്തേയോ പ്രസ്ഥാനത്തേയോ പിൻബലത്തിൽ നിവർന്നു നിൽക്കുന്നു. ആഴവും മുഴക്കവുമുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നു. സ്വതന്ത്ര്യമായ ഒരു ദിനപത്രം പോലും മലയാളത്തിൽ ഇല്ലേ?. മലയാളത്തിൽ എന്നല്ല, ഇന്ത്യയിലെ ഏതു ദിനപത്രത്തിന്റെ യും അവസ്ഥ സമാനമണ് എന്ന കണ്ടത്തലിലേക്ക് മേൽപറഞ്ഞ ചോദ്യം നമ്മെ എത്തിക്കുന്നു. 
                വാർത്ത വായിക്കുക, എന്ന രീതിയിൽ നിന്നും മാറി വാർത്ത വായിപ്പിക്കുക എന്ന തന്ത്രം ഓരോ മാധ്യമ രംഗവും മനസ്സിലുറപ്പിച്ചിട്ട്  കാലം ഒരുപാടായി രിക്കുന്നു.തന്റെ ചുറ്റിലുമുളള കാര്യങ്ങൾ പറഞ്ഞു പൊലിപ്പി ച്ച്‌  വാർത്ത വായിക്കാൻ ജനങ്ങളെ അവരറിയാതെ സജ്ജാരാക്കുന്ന തന്ത്രം അവർ ഏറ്റെടുത്തിരിക്കുന്നു. സമൂഹത്തിൽ രാഷ്ട്രീയപരമായോ മതപരമായോ അറിയപ്പെടുന്ന  ബഹുമുഖ പ്രതിഭകളുടെ വാർത്തകൾ അത് തെറ്റായാലും സത്യമായാലും പൊലുപ്പിച്ചെഴുതി വിറ്റഴിക്കുക എന്ന വിപണന തന്ത്രം പത്രക്കാർ ഏറ്റെടുത്തിട്ട് കാലം കുറച്ചായി. ചൂടുള്ള വാർത്തകൾ പലരീതിയിലും കുഴച്ചമർത്തി അവതരിപ്പിക്കുന്നതിലൂടെ  ടി. വി രംഗത്തെ മാധ്യമപ്രവർത്തകരും മാർകറ്റിങ് തന്ത്രം ഉപയോഗിച്ച് തുടങ്ങി. നേരായ അറിവ് നേരോടെ പുറംലോകത്ത് എത്തിക്കുക എന്ന മാധ്യമധർമം ചോർന്നുപോയികൊണ്ടിരിക്കുകയാണ്. ദയമില്ലാത്ത വാണിജ്യവൽക്കരണം ഈ മേഖലയേയും ആർത്തിയോടെ ആക്രമിച്ചിരിക്കുന്നു. 

            ചെറിയ തോതിലുള്ള പുഴുകുത്തുകളും ശോഷണവും മാധ്യമരംഗത്ത് വന്നു പോയിട്ടുണ്ടെങ്കിലും വാർത്തകൾ വിനിമയം ചെയ്യുന്ന കാര്യത്തിൽ നൂതനസാങ്കേതിക വിദ്യയാൽ പുത്തൻലോകം തീർക്കാൻ ഈ മേഖലയ്ക്ക് കഴിഞ്ഞു എന്നത് വാസ്തവം. വിവരങ്ങൾ നിമിഷനേരം കൊണ്ട് പലവിധത്തിൽ ജനങ്ങളിലേക്ക് എത്തിക്കാൻ ഇന്നത്തെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടുണ്ട്. ചുറ്റുപാടിലും നടക്കുന്ന കാര്യങ്ങൾ നിർഭയ ത്തോടെ     നിക്ഷ്പക്ഷമായ മൂർച്ചയേറിയ വാക്കുകളാൽ പ്രത്യക്ഷ ലോകത്തേക്ക് എത്തിക്കാൻ കെൽ പ്പുള്ള പ്രതിഭകൾ അതിനായ് പ്രയത്നിക്കും എന്ന് നമുക്ക് വിശ്വാസിക്കാം.

SHARE THIS

Author:

Expert in Short Story writing,Poem writing,Blog diary writing.

0 coment rios: